ദേശീയ അധ്യാപക പരിഷത്തിന്റെ 39-ാം സംസ്ഥാന സമ്മേളനത്തിന്റെ സമ്പൂർണ്ണ വിജയത്തിനായി അഹോരാത്രം പ്രയത്നിച്ചവർക്ക് നന്ദി എന്നും ഓർമിക്കാം, മലപ്പുറം സമ്മേളനം ,ഒരു പുതിയ മാറ്റത്തിന്റെ തുടക്കമാവട്ടെ അത്

2017-18 വര്‍ഷത്തെ ഇന്‍കം ടാക്സ് റിട്ടേണ്‍ 2018 ജൂലൈ 31 നുള്ളില്‍ ഫയല്‍ ചെയ്യേണം.




ഈബ്ലോഗിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ് വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്ന് ആണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്.ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക. ല.

Monday, January 29, 2018

ആദായനികുതിദായകർ അത്യാവശ്യംഅറിഞ്ഞിരിക്കേണ്ടത്..

Important information
ആദായനികുതിദായകർ  അത്യാവശ്യംഅറിഞ്ഞിരിക്കേണ്ടത്..

കഴിഞ്ഞ മൂന്നുവർഷങ്ങളായി ആദായനികുതി അടച്ചുകൊണ്ടിരിക്കുന്നവർക്ക് അപകടമരണം സംഭവിച്ചാൽ അവസാനത്തെ മൂന്നു വർഷത്തെ ശരാശരി വരുമാനത്തിന്റെ പത്തിരട്ടി തുക അനന്തരാവകാശികൾക്ക് നഷ്ടപരിഹാരമായി നൽകാൻ കേന്ദ്ര ഗവണ്മെന്റിനു ബാധ്യതയുണ്ട്.
താങ്കൾ ഇതിൽ ആശ്ചര്യപ്പെടേണ്ട ഇതു സത്യവും സർക്കാർ അംഗീകരിച്ചതുമാണ്. ഉദാഹരണത്തിന് ആദായനികുതി ദായകനായ A എന്നയാളുടെ കഴിഞ്ഞ മൂന്നു വർഷങ്ങളിലെ  നികുതിവിധേയ വരുമാനം 4 ലക്ഷം, 5 ലക്ഷം, 6 ലക്ഷം പ്രകാരമാണെന്നു വിചാരിക്കുക. അപ്പോൾ ശരാശരി വാർഷിക വരുമാനം  5 ലക്ഷമെന്നു കാണാം. A അപകട മരണത്തിനിരയായാൽ സർക്കാരിൽ നിന്നു ടിയാന്റെ അനന്തിരാവകാശികൾക്കു ലഭിക്കേണ്ട നഷ്ടപരിഹാരത്തുക                            5X 10 = 50 ലക്ഷം രൂപയാണ്.
ഇതേപ്പറ്റി അറിവില്ലാത്തതിനാൽ ആളുകൾ ഈ വൻ സാമ്പത്തികാനുകൂല്യത്തിനായി അപേക്ഷ നൽകാത്തതുമൂലം സർക്കാരിന് വളരെ അപൂർവ്വമായി മാത്രമേ ഇത്തരം കോമ്പൻസേഷൻ നൽകേണ്ടി വരുന്നുള്ളു. അറിവുള്ളവരും, ഈ ആനുകൂല്യം ലഭിച്ചവരും ഇക്കാര്യം പരമരഹസ്യമായി സൂക്ഷിയ്ക്കുന്നതുമൂലം ആദായ നികുതിദായകരുടെ കുടുംബാംഗങ്ങൾക്ക് അർഹമായ വൻതുക അവരറിയാതെ നഷ്ടപ്പെടുകയാണ്.
ബഹു .സുപ്രീം കോടതിയുടെ Civil Appeal No: 9858 of 2013 ലെ വിധി പ്രകാരമാണ് സർക്കാരിന് ഈ ബാധ്യതയുണ്ടായിരിക്കുന്നത്.
നാലു വർഷം കഴിഞ്ഞിട്ടും
ആദായനികുതിവകുപ്പും, പത്ര-ദൃശ്യ മാധ്യമങ്ങളും സുപ്രധാനമായ ഈ വിവരം പൊതുജനങ്ങളിൽ നിന്നൊളിച്ചു വച്ചിരിക്കുകയാണ്.
വിവരങ്ങൾക്കു കടപ്പാട്
Mr: Roy P Kuriakose (Deputy Director of Prosecutions - Retd).

No comments:

Post a Comment